തിരുവനന്തപുരം: കേരളത്തിന്റെ ജനവിധി അറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. ഇത് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
ബിജെപിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ഒഴിഞ്ഞുമാറി.
വോട്ടെണ്ണല്‍ ദിവസം പുതുപ്പള്ളി പള്ളിയില്‍ പ്രാഥിക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം പാലായില്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ യുഡിഎഫ് സ്‌ഥാനാര്‍ഥി മാണി സി കാപ്പന്‍ തികഞ്ഞ ആത്‌മവിശ്വാസത്തിൽ ആയിരുന്നു. ഇത്തവണ യുഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നുണ്ടെന്ന് ആയിരുന്നു കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കടകംപള്ളിയുടെ പ്രതികരണം. തുടക്കമുതലെ നല്ല പ്രതീക്ഷ തന്നെയാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം സ്‌ഥാനാര്‍ഥി എന്ന നിലയില്‍ നല്ല വിജയം ലഭിക്കുമെന്നാണ് വിശ്വാസംമെന്നും കൂട്ടിച്ചേർത്തു.
Read Also: കേരളത്തോടൊപ്പം നാലിടങ്ങളിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികൾ