തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ കടുത്ത ആക്ഷേപവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഉമ്മന്‍ ചാണ്ടിയും സംഘവും ഡെല്‍ഹിക്ക് പോയതുകൊണ്ടോ, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത് കൊണ്ടോ കോണ്‍ഗ്രസ് രക്ഷപെടാന്‍ പോകുന്നില്ലെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. കൂടാതെ ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് അതില്‍ നിന്നും പുറത്തു വരാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി നേതൃനിരയിലേക്ക് വന്നാല്‍ സോളാര്‍ കേസ് ഉള്‍പ്പടെയുള്ളവ വീണ്ടും ചര്‍ച്ചയാകുമെന്നും, വര്‍ഗീയത ശക്‌തിപ്പെടുത്താന്‍ മാത്രമേ ഉമ്മന്‍ ചാണ്ടിയുടെ വരവ് സഹായിക്കുകയുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഉമ്മന്‍ ചാണ്ടിയുടെ വരവ് ഇടത് മുന്നണിയുടെ ഭരണത്തുടര്‍ച്ചക്ക് യാതൊരു വിധത്തിലുള്ള വെല്ലുവിളിയും സൃഷ്‌ടിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബിജെപി, മുസ്‌ലിം ലീഗ്, ജമാ അത്തെ ഇസ്‌ലാമി എന്നിവര്‍ ഒന്നിച്ച് ഇടത് മുന്നണിയെ വേട്ടയാടാന്‍ സംസ്‌ഥാനത്ത് ശ്രമം നടത്തിയെന്നും, അതിന് പിന്തുണയുമായി മാദ്ധ്യമങ്ങളും രംഗത്ത് വന്നിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇടത് മുന്നണിക്കെതിരെ പോരാടാന്‍ കേന്ദ്ര ഏജന്‍സികളെ വരെ ഉപയോഗിക്കുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : ഡെൽഹിയിൽ സ്‌കൂളുകള്‍ തുറന്നു; കോവിഡ് നിർദേശങ്ങൾ പാലിക്കണം