തിരുവനന്തപുരം: അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്‌ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് യന്ത്രം കടലില്‍ സ്‌ഥാപിച്ചത്.
സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന യന്ത്രമാണ് കാണാതായത്. മൂന്ന് ദിവസം മുമ്പാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്. സംഭവത്തിൽ ഭൗമശാസ്‌ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
അതിനിടെ, മലപ്പുറം താനൂരില്‍ നിന്നുള്ള ഒരാളുടെ ഫേസ്ബുക്കിൽ കാലാവസ്‌ഥാ നിരീക്ഷണ യന്ത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. തങ്ങള്‍ക്ക് കടലില്‍ നിന്ന് ഒരു വസ്‌തു ലഭിച്ചതായി വീഡിയോയില്‍ പറയുന്നു. ആളുകള്‍ യന്ത്രത്തിന്റെ മുകളില്‍ കയറി നില്‍ക്കുന്നുമുണ്ട്. മൽസ്യ തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.
സംഭവത്തില്‍ ഭൗമശാസ്‌ത്ര മന്ത്രാലയം മലപ്പുറത്തെ തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ക്ക് അന്വേഷണം ആവശ്യപ്പെട്ട് നിർദ്ദേശം നല്‍കി. യന്ത്രത്തിലുണ്ടായിരുന്ന സെന്‍സറുകള്‍ തകരാറിൽ ആയതോടെയാണ് ഇതില്‍ നിന്നുള്ള ആശയവിനിമയം നഷ്‌ടമായത്.
Most Read: മെഡിക്കൽ സിലബസിൽ പാരമ്പര്യരീതികൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; കേന്ദ്ര ആരോഗ്യമന്ത്രി