ഛത്തീസ്‌ഗഢ് പിടിക്കാൻ ഒരുങ്ങി എഎപി; നീക്കം ആരംഭിച്ചു

By Staff Reporter, Malabar News
TS SINGH
Ajwa Travels

റായ്‌പൂർ: കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് തുടച്ച് മാറ്റി അധികാരത്തിലെത്തിയ പഞ്ചാബ് മോഡല്‍ ഛത്തീസ്‌ഗഢിലേക്കും വ്യാപിപ്പിക്കാന്‍ ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്‌ഗഢില്‍ അസംതൃപ്‌തരായ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ഒപ്പം കൂട്ടാനാണ് എഎപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഘേലുമായി ഉടക്കി നില്‍ക്കുന്ന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവിനെ ആം ആദ്‌മി പാർട്ടി സമീപിച്ചു.

എന്നാൽ അഞ്ച് തലമുറയായി തുടരുന്നതാണ് തന്റെ കോണ്‍ഗ്രസ് ബന്ധമെന്നും ഒരിക്കലും അതിനെ മറികടന്ന് മറ്റൊന്നിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവ് അറിയിച്ചു. ഒരിക്കലും തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുമായി ഒത്തുചേരാത്ത പാര്‍ട്ടികളോട് സഹകരിക്കാന്‍ കഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുള്ളത് സ്വാഭാവികമാണ്. പക്ഷേ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ടുകളേയും ഇദ്ദേഹം തള്ളിക്കളഞ്ഞു. എഎപി നേതാക്കള്‍ തന്നെ സമീപിച്ചെങ്കിലും പാര്‍ട്ടി വിട്ട് പുറത്ത് പോകാനുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചു. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താന്‍ വളരെ അധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടന തന്നെ; ആർ ചന്ദ്രശേഖരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE