കൊച്ചി: ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭയ കേസ് പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. 28 വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് സിസ്‌റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്‌റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത് .
എന്നാൽ കേസിന്റെ വിചാരണ അടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ല എന്നാണ് പ്രതികൾ ഹരജിയിൽ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Read also: തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന വാർത്ത തള്ളി പാർവതി തിരുവോത്ത്