കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐക്ക് നോട്ടീസ്. ഫാ. തോമസ് എം കോട്ടൂരിന്റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ല എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.
കേസിലെ 49ആം സാക്ഷി രാജുവിന്റെ മൊഴിയടക്കം അടിസ്‌ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹരജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്‌തമാക്കുന്നു. ഡിസംബർ 23നാണ് ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്‌റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്.
Read Also: നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ