അഭയ കേസ്; ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും

By Trainee Reporter, Malabar News
sister abhaya
Representational image
Ajwa Travels

കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്‌റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നത് മാറ്റി. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും. മതിയായ തെളിവുകൾ ഇല്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്‌തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ച് മാറ്റിയത്.

കേസിൽ ഫാദർ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സിബിഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്. ഡിസംബർ 23ന് ശിക്ഷ പ്രഖ്യാപിച്ചത് മുതൽ ഇരുവരും ജയിലിലാണ്. ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിയിൽ കോടതി സിബിഐയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഇരുവരും നൽകിയ അപ്പീലുകളും കോടതിയുടെ പരിഗണനയിലുണ്ട്.

Read also: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കും; ടിക്കാറാം മീണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE