ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ ’77 വരെ അടിച്ചേൽപ്പിച്ച അടിയന്തരാവസ്‌ഥ ഒരു ‘തെറ്റ്’ ആയിരുന്നു എന്നും ആ കാലഘട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ അന്യായമായിരുന്നു എന്നും സമ്മതിച്ച് രാഹുൽ ഗാന്ധി. യുഎസിലെ കോർണൽ യൂണിവേഴ്‌സിറ്റി പ്രഫസറും ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവുമായ കൗശിക് ബസുമായുള്ള അഭിമുഖത്തിലാണ് ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൻ കൂടിയായ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
അടിയന്തരാവസ്‌ഥ കാലഘട്ടത്തിൽ ഭരണഘടനാ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും താൽക്കാലികമായി തടഞ്ഞുവച്ചു, മാദ്ധ്യമങ്ങളെ കർശനമായി നിയന്ത്രിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയും ചെയ്‌തു; ഇതെല്ലാം നിലവിലെ സാഹചര്യങ്ങളിൽ നിന്ന് അടിസ്‌ഥാനപരമായി വ്യത്യസ്‌തമാണെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്‌ഥയുടെ പേരിൽ ഇപ്പോഴും പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനെ വേട്ടയാടാറുണ്ട്.
Also Read: മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്