ചണ്ഡീഗഡ്: അമൃത്‌സറിലെയും കപൂർത്തലയിലെയും ഗുരുദ്വാരകളിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. രണ്ട് കൊലപാതകങ്ങളും നിയമവിരുദ്ധവും തീർത്തും അസ്വീകാര്യവുമാണ് എന്ന് സിംഗ് പറഞ്ഞു.
“മതനിന്ദ തെറ്റാണ്, എന്നാൽ ഒരാളെ കൊല്ലുന്നതും തെറ്റാണ്, എന്താണ് ഇത്? ഇവിടെയൊരു നിയമമുണ്ട്. പ്രതിയെ നിങ്ങൾ എസ്‌ജിപിസി (ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി, ഗുരുദ്വാരകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള പാൻ-നാഷണൽ ഓർഗനൈസേഷൻ) ഓഫിസിലെത്തിക്കുക, ചോദ്യം ചെയ്യുക, കൊല്ലുക… ഇതാണോ വഴി? ഇത് നിയമവിരുദ്ധമാണ്, ഇത് തികച്ചും അസ്വീകാര്യമാണ്,”- അമരീന്ദർ സിംഗിനെ ഉദ്ധരിച്ചു പിടിഐ റിപ്പോർട് ചെയ്‌തു. “ആൾക്കൂട്ട കൊലപാതകത്തിന് ഒരു ന്യായീകരണവുമില്ല… ഇത് അപലപനീയമാണ്,” സിംഗ് പറഞ്ഞു.
അതേസമയം, ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ദിവസം പ്രസ്‌താവന നടത്തിയിരുന്നു. മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്‌ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നായിരുന്നു സിദ്ദു പറഞ്ഞത്. ഏത് മതഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് ഖുര്‍ആനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലേറ്റണമെന്ന് സിദ്ദു പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഗുരുദ്വാരയിൽ ദൈവനിന്ദ ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. ഇതിന് പിന്നാലെ കപൂർത്തലയിലെ ഗുരുദ്വാരയിൽ സിഖ് പതാകയെ അവഹേളിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിസാംപുർ ഗ്രാമത്തിലെ ഒരുകൂട്ടം ആൾക്കാർ മറ്റൊരാളെ ഓടിച്ചിട്ടുപിടിച്ചു മർദ്ദിക്കുകയും ഇയാൾ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.
Most Read: ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന റിപ്പോർട്; അംഗീകരിക്കില്ലെന്ന് കേന്ദ്രം