പത്തനംതിട്ട: അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ബന്ധുക്കളായ മൂന്ന് സ്‌ത്രീകളാണ് മരിച്ചത്. ആയൂര്‍ സ്വദേശികളായ ശ്രീജ (45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്.
നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ കാറില്‍ ഉണ്ടായിരുന്നവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കാർ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്‌ടർമാര്‍ പറഞ്ഞു.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അടൂര്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനം കരയ്‌ക്ക് കയറ്റിയിട്ടുണ്ട്. കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കനാലിന് സമീപത്തെ ജംഗ്‌ഷനിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാനായത്. ശക്‌തമായ ഒഴുക്കില്‍ കാര്‍ കനാലിലൂടെ ഒഴുകി പാലത്തിനടിയില്‍ കുടുങ്ങുകയായിരുന്നു.
Most Read: മലമ്പുഴ രക്ഷാദൗത്യം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്