യുപിയിൽ കൊടുംകുറ്റവാളി കൊല്ലപ്പെട്ടു; സംഭവം പോലീസ് വെടിവെപ്പിനെ തുടർന്ന്

By Team Member, Malabar News
up police
Representational image
Ajwa Travels

ലക്‌നൗ : ഉത്തർപ്രദേശിൽ കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. മോത്തി സിംഗ് ആണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് മോത്തി സിംഗ്. ഞായറാഴ്‌ച പുലർച്ചയോടെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പോലീസ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് മോത്തി സിംഗിന് വെടിയേറ്റത്.

കാസ്ഗഞ്ചിൽ അനധികൃതമായി നടത്തിയിരുന്ന മദ്യനിർമാണ ശാലയിൽ പരിശോധനക്കെത്തിയ പോലീസ് കോൺസ്‌റ്റബിളിനെയാണ് മോത്തി സിംഗ് കൊലപ്പെടുത്തിയത്. സിന്ദ്പുര പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ദേവേന്ദ്രയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. തുടർന്ന് ഈ കേസിൽ മോത്തി സിംഗിനായി പോലീസ് അന്വേഷണം ശക്‌തമാക്കിയിരുന്നു.

കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. തുടർന്ന് അന്വേഷണത്തിനായി 6 പോലീസ് സംഘങ്ങളെയും നിയോഗിച്ചു. കൂടാതെ മോത്തി സിംഗിനെ പിടികൂടുന്നവർക്കായി 1 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

Read also : അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനം; ഒരു മരണം; 14 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE