ലക്‌നൗ : ഉത്തർപ്രദേശിൽ കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. മോത്തി സിംഗ് ആണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ് മോത്തി സിംഗ്. ഞായറാഴ്‌ച പുലർച്ചയോടെ കാസ്ഗഞ്ചിലെ ഒളിത്താവളത്തിൽ പോലീസ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് മോത്തി സിംഗിന് വെടിയേറ്റത്.
കാസ്ഗഞ്ചിൽ അനധികൃതമായി നടത്തിയിരുന്ന മദ്യനിർമാണ ശാലയിൽ പരിശോധനക്കെത്തിയ പോലീസ് കോൺസ്‌റ്റബിളിനെയാണ് മോത്തി സിംഗ് കൊലപ്പെടുത്തിയത്. സിന്ദ്പുര പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിൾ ദേവേന്ദ്രയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. തുടർന്ന് ഈ കേസിൽ മോത്തി സിംഗിനായി പോലീസ് അന്വേഷണം ശക്‌തമാക്കിയിരുന്നു.
കോൺസ്‌റ്റബിളിനെ കൊലപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. തുടർന്ന് അന്വേഷണത്തിനായി 6 പോലീസ് സംഘങ്ങളെയും നിയോഗിച്ചു. കൂടാതെ മോത്തി സിംഗിനെ പിടികൂടുന്നവർക്കായി 1 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
Read also : അഫ്‌ഗാനിസ്‌താനിൽ കാർ ബോംബ് സ്‌ഫോടനം; ഒരു മരണം; 14 പേർക്ക് പരിക്ക്