കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി ഫയല്‍ ചെയ്‌തു. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ ഹരജി ഫയല്‍ ചെയ്‌തിട്ടുണ്ട്. ഹൈക്കോടതിയില്‍ ട്രാൻസ്‌ഫർ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസിലെ 182- ആം സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്‌തരിച്ചിരുന്നു. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്‌ഥാനമില്ലാത്തതും വസ്‌തുതാ വിരുദ്ധവുമായ ആരോപണങ്ങള്‍ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
National News: 2018-19 കാലയളവില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ കോര്‍പറേറ്റ് സംഭാവന 876 കോടി
ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ കോടതിയില്‍ നടക്കുമെന്ന് കരുതുന്നില്ല. ഇരക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കും എന്നാണ് സൂചന.