കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
കോടതിയും അന്വേഷണ ഉദ്യോഗസ്‌ഥരും വിഷയത്തില്‍ വിദഗ്‌ധരല്ല. വിദഗ്‌ധര്‍ക്ക് മാത്രമേ ഇത് മനസിലാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധനക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവർത്തിച്ചു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കു൦. മിറർ ഇമേജുകൾ താരതമ്യം ചെയ്‌താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നും ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നും ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ