കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ ആയിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞു. സ്വപ്‌നക്ക് എതിരായി കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേന്ദ്ര ഏജൻസികൾ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഇനി സ്വപ്‌നക്ക് വേണ്ടി ഹാജരാകില്ല. വ്യക്‌തിപരമായ കാരണങ്ങളാലാണ് വക്കാലത്ത് ഒഴിഞ്ഞതെന്നാണ് സൂചന.
അതിനിടെ സ്വർണക്കടത്ത്, വിദേശ കറൻസി കടത്ത് കേസുകളിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പിഎസ് സരിത്തിന്റെയും രഹസ്യ മൊഴിയെടുപ്പ് കോടതിയിൽ ആരംഭിച്ചു. എറണാകുളം ജുഡീഷ്യൽ ഫാസ്‌റ്റ് ക്ളാസ് മൂന്നാം നമ്പർ കോടതിയിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമാണ് രഹസ്യ മൊഴി ശേഖരിക്കുന്നത്. സ്വർണക്കടത്ത് കേസിലാണ് ഇരുവരുടെയും മൊഴി എടുക്കുക. ഡോളർക്കടത്ത് കേസിൽ മൊഴി 7ആം തിയതി എടുക്കും. മജിസ്‌ട്രേറ്റിന് മുന്നിൽ പറയുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാൽ ശിക്ഷ നടപടികൾക്ക് വിധേയരാകേണ്ടിവരും.
Read also: കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്