ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്.
പത്ത് അംഗങ്ങൾ പാർലമെന്റിൽ സ്വന്തമായുണ്ടെകിൽ പാർട്ടിക്ക് യോഗത്തിൽ പങ്കെടുക്കാം. മറ്റുള്ള പാർട്ടി അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാകില്ല. രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ രാജ്യസഭയിലും ലോക്‌സഭയിലുമുള്ള പാർട്ടി നേതാക്കൾ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും സർവക്ഷിയോഗത്തിന് എത്തും.
സർവക്ഷിയോഗത്തിൽ നിലവിലെ കോവിഡ് സാഹചര്യം, വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തും. കോവിഡ് വാക്‌സിൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തെ ലാബുകളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സർവകക്ഷിയോഗം വിളിച്ചത്.
Read also: ബുറെവി കേരളത്തിൽ ഇന്നെത്തും; ജാഗ്രത