കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി രൂപപ്പെട്ടതെന്നാണ് വിവരം. അറബ് മാദ്ധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം താലിബാൻ ഇതുവരെയും സ്‌ഥിരീകരിച്ചിട്ടില്ല
അധികാരത്തിനു വേണ്ടി താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര കലഹമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ തർക്കത്തെ തുടർന്നാണ് ബരാദറിന് വെടിയേറ്റതെന്നാണ് വാർത്ത. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്.എന്നാൽ ഇതിനെ എതിർത്ത നേതാവായിരുന്നു ബറാദർ.
Read also: യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം