ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
ബിജെപി പ്രവര്‍ത്തകനായ ആകാശ് സക്‌സേന നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്‌തത്. രാംപുര്‍ ജില്ലയിലെ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്.
രാംപുര്‍ എംഎല്‍എ തന്‍സീം ഫാത്തിമയെ കാണാന്‍ അസം ഖാന്റെ വസതിയില്‍ പോയ ഖുറേഷി അവിടെ വച്ച് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെ പിശാചും രക്‌തം കുടിക്കുന്ന രാക്ഷസൻമാരുമായി താരതമ്യം ചെയ്‌തുവെന്ന് ആകാശ് സക്‌സേന പരാതിയില്‍ പറഞ്ഞു.
രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകാനും വര്‍ഗീയ കലാപത്തിലേക്ക് നയിക്കാനും ഈ പരാമർശം കാരണമായേക്കുമെന്നും ബിജെപി പ്രവര്‍ത്തകന്‍ പരാതിയില്‍ പറയുന്നു.
Most Read: ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു