സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നീ താരങ്ങൾക്ക് എതിരെയാണ് പരാതി ഉയർന്നത്.
ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്‌ക്ക് വേണ്ടി കളത്തിൽ ഇറങ്ങിയെന്നും ഇവർ ക്വാറന്റെയ്ൻ നിയമം പാലിച്ചില്ലെന്നുമാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.
Video of World Cup qualifier being stopped in Brazil over English-based Argentina players’ quarantine status with health officials going on the pitch pic.twitter.com/vKFvcdIycG
— Rob Harris (@RobHarris) September 5, 2021
Most Read: ഹോണുകളിൽ തബലയും ഓടക്കുഴലും; നിയമ നിർമാണത്തിന് കേന്ദ്രം