ടിക് ടോകിനു ശേഷം ഇനി ‘ഹിപി’

By Team Member, Malabar News
Malabar News _ HIPI App
Ajwa Travels

ന്യൂഡല്‍ഹി: ടിക് ടോകിന് സമാനമായ ഹിപി എന്ന പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി സീ5 കമ്പനി. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന അപ്ലിക്കേഷന്‍ ആയിരിക്കും ഹിപി(HiPi). സീ5 ന്റെ മറ്റു അപ്ലിക്കേഷനുകളോടൊപ്പം തന്നെ ഹിപിയും ഇനി മുതല്‍ ലഭ്യമാകും. അതുകൊണ്ട് തന്നെ പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ഹിപിക്ക് വേണ്ടി എടുക്കേണ്ടതില്ല.ആളുകള്‍ക്ക് സീ5ന്റെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ ഉപയോഗിച്ച് തന്നെ ഹിപി ഉപയോഗിക്കുവാനും ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍ നിര്‍മിക്കുവാനും കഴിയുന്നതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി ഹിപിയുടെ ബീറ്റാ വേര്‍ഷന്‍ പരിശോധിച്ച് വരുകയായിരുന്നു.

നിലവില്‍ സീ5, അനേകം സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. വാര്‍ഷിക പദ്ധതിയനുസരിച്ച് 999 രൂപയ്ക്കും മാസം 99രൂപയ്ക്കും സീ5 ആവശ്യക്കാരിലേക്ക് എത്തുന്നുണ്ട്. ഒരേ സമയം 5 ഉപകരണങ്ങളില്‍ വരെ ഈ രണ്ടു സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ ഉപയോഗിക്കാവുന്നതാണ്. പുതിയ ആപ്ലിക്കേഷന്റെ വരവോടെ, ഉപഭോക്താക്കള്‍ക്ക് ഈ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലൂടെ തന്നെ ഹിപിയും ഉപയോഗിക്കാവുന്നതാണ്.

കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ട് ടെലിവിഷന്‍, ലൈവ് വാര്‍ത്ത, ലൈവ് ടെലിവിഷന്‍, ഗെയിമിംഗ് പ്ലാറ്റുഫോമുകള്‍, സംഗീതം, ഭക്ഷണം, വിനോദം തുടങ്ങി വ്യത്യസ്തതാല്പര്യങ്ങള്‍ അനുസരിച്ചുള്ള ചാനലുകള്‍ എന്നീ വിവിധ മേഖലകളില്‍ മികവ് തെളിയിക്കാന്‍ സീ5ന് കഴിഞ്ഞിട്ടുണ്ട്. എപ്പോഴും, എല്ലാ രീതിയിലും ‘സൂപ്പര്‍ ആപ്പ്’ ആവുകയെന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് സീ5 ന്റെ വ്യാപാരമേധാവി രാജ്‌നീല്‍ കുമാര്‍ പറഞ്ഞു. ചൈനീസ് അപ്ലിക്കേഷന്‍ ആയ ടിക് ടോക് നിരോധിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് തീരുമാനിച്ച ഒന്നല്ല ഹിപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ടിക് ടോകിന് സമാനമായ നിരവധി അപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഹിപി എന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE