കാബൂൾ: അഫ്ഗാനില്‍ വനിതാ പോലീസ് ഓഫിസറെ താലിബാന്‍ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. ബാനു നേഗര്‍ എന്ന ഓഫിസറെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. അഫ്ഗാനിലെ പ്രാദേശിക ജയിലില്‍ ജോലി ചെയ്‌തിരുന്ന നേഗര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നെന്ന് കുടുംബം പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് വെളിപ്പെടുത്താൻ പ്രദേശവാസികള്‍ ഭയം മൂലം തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്. അഫ്ഗാനിസ്‌ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ സ്‍ത്രീകള്‍ കൂട്ടമായി രാജ്യം വിടുന്ന സാഹചര്യത്തിലാണ് കൊലപാതകം. ആയുധധാരികളായ മൂന്നുപേര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു കൊലപാതകമെന്നാണ് വിവരം.
Read also: ഹോണുകളിൽ തബലയും ഓടക്കുഴലും; നിയമ നിർമാണത്തിന് കേന്ദ്രം