മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിപ്പിച്ചു. എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. യുഎഇയിലേക്കുള്ള യാത്രാ വിലക്കിൽ ഇളവ് വന്നതോടെയാണ് കണ്ണൂരിൽ നിന്ന് സർവീസുകൾ പുനരാരംഭിച്ചത്.
കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 70 ശതമാനത്തിലധികം യാത്രക്കാരുമായാണ് എല്ലാ സർവീസുകളും നടത്തുന്നത്. ഗൾഫ് നാടുകളിലേക്ക് എല്ലാവരും മടക്കയാത്രയ്‌ക്ക് തയ്യാറെടുക്കുന്നതോടെ ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്.
ജൂലൈ ഏഴിനാണ് എയർഇന്ത്യ എക്‌സ്‌പ്രസ് കണ്ണൂർ-ഷാർജ സർവീസ് പുനരാരംഭിച്ചത്. ആദ്യ വിമാനത്തിൽ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആഴ്‌ചയിൽ നാലുദിവസം എയർഇന്ത്യ എക്‌സ്‌പ്രസും ഇൻഡിഗോയും ഷാർജയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബായിലേക്ക് എയർഇന്ത്യയും ഗോ ഫസ്‌റ്റുമാണുള്ളത്. അബുദാബിയിലേക്കും നാലുദിവസം സർവീസുണ്ട്.
Read Also: കാബൂള്‍ വിമാനത്താവളം തുറന്നു; ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ