ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്. കോവിഡും വായു മലിനീകരണവും ഒരുമിക്കുമ്പോള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാനും മരണ നിരക്ക് കൂടാനും ഇടയാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
Also Read: ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ
‘യൂറോപ്പിലും യുഎസിലും വായു മലിനീകരണവും കോവിഡും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ വായു മലിനമായ പ്രദേശങ്ങളിലെ ലോക്ഡൗണ്‍ സമയത്തെ മരണ നിരക്കും പിന്നീടുള്ളതും തമ്മില്‍ താരതമ്യം ചെയ്‌തു. മലിനീകരണം കൂടുന്ന സാഹചര്യത്തില്‍ കോവിഡ് മരണ നിരക്കും വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്‌തമായി. മാസ്‌ക് ധരിക്കുന്നതാണ് രണ്ടു പ്രശ്‌നങ്ങളില്‍ നിന്നുമുള്ള പരിഹാരം.’ ഡോ. ബല്‍റാം ഭാര്‍ഗവ് പറഞ്ഞു. രാജ്യത്ത് വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്.