ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ഡെൽഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കടുത്ത മലിനീകരണത്തിനിടെ ഡെൽഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഛട്ട് പൂജ ഇന്ന് സമാപിക്കും. വിശ്വാസത്തിന്റെ ഭാഗമായി യമുനയിലിറങ്ങി സ്‌നാനം ചെയ്യുന്നതിന് ഡെൽഹി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലിനീകരണ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് നദിയില്‍ വിഷപ്പത പൊങ്ങിയ സാഹചര്യത്തിലാണ് വിലക്ക്. പകരം സംഘാടകര്‍ ഒരുക്കിയ കുളങ്ങളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനും ജനങ്ങളോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇതിനിടെ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം മുടങ്ങിയ പൂജ ഇത്തവണ ആചാര പ്രകാരം പൂര്‍ത്തിയാക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം.
Most Read: കനത്ത മഴ; കോട്ടയത്തും ഉരുൾപൊട്ടി, കൊല്ലത്ത് മലവെള്ളപ്പാച്ചിൽ