ലഖ്‌നൗ: യുപിയിലെ ലഖിംപൂർ ഖേരിയിൽ നടന്ന കർഷക കൊലക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണെന്ന് ബിജെപി നേതാവ് രാം ഇഖ്ബാൽ സിംഗ്. അജയ് മിശ്രയെ കേന്ദ്രമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നതായും ബിജെപി നേതാവ് പറഞ്ഞു.
“അദ്ദേഹം തീർച്ചയായും കർഷകരോട് മാപ്പ് ചോദിക്കണം. എന്നാൽ മകനെ സംരക്ഷിക്കാനാണ് മിശ്ര ശ്രമിച്ചത്. ഇതുവരെ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയാറായില്ല. ഈ സംഭവം മാനവികതക്ക് മങ്ങലേൽപ്പിക്കുന്നു”-സിംഗ് പറഞ്ഞു. യുപിയിലെ ബിജെപി സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗമാണ് രാം ഇഖ്ബാൽ സിംഗ്
അതേസമയം കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ ‘നിഹാംഗ്’ ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വികൃത ശരീരം ബാരിക്കേഡിൽ കെട്ടിയിട്ട നിലയിലാണ് ഇന്ന് കണ്ടെത്തിയത്. കൈപ്പത്തിയും കാലും വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ലഖ്ബീർ സിംഗ് ‘സർബലോ ഗ്രന്ഥ’ത്തെ നിന്ദിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.
Read also: സാമ്പാറിന് രുചിയില്ല; അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്