തിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തര അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി. അന്വേഷണത്തിന് പോലീസ് സേവനം ആവശ്യമെങ്കിൽ അത് ഉപയോഗപ്പെടുത്തുമെന്നും എകെ ശശീന്ദ്രൻ വ്യക്‌തമാക്കി.
ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായിയാണ് പരാതി ഉയർന്നത്. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്‌ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു. പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. ഏലത്തിന് വിലയിടിഞ്ഞു നിൽക്കുന്ന സമയത്ത് നടത്തുന്ന നിയമ വിരുദ്ധ പിരിവ് സംബന്ധിച്ച് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകിയിരുന്നു.