തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്‌ഥാനത്തെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി (എഫ്എച്ച്‌സി) മാറും.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നപ്പോള്‍ ഉച്ചവരെ ആയിരുന്ന പ്രവര്‍ത്തന സമയം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാകും. ഒരു ഡോക്‌ടറുടെ സ്‌ഥാനത്ത് മൂന്ന് ഡോക്‌ടർമാരുടെ സേവനം ലഭിക്കും. നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അറ്റന്‍ഡര്‍ തസ്‌തികകള്‍ വര്‍ധിക്കും.
Read Also: അവയവ കച്ചവടം; നിരീക്ഷണത്തില്‍ മുപ്പത്തഞ്ചോളം സംഘങ്ങള്‍, അന്വേഷണം കൊടുങ്ങല്ലൂരിലേക്കും
ആധുനിക ലബോറട്ടറികള്‍, ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്കുകള്‍, വ്യായാമത്തിനുള്ള സൗകര്യം (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയുണ്ടാകും. ദീര്‍ഘകാലമായി ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്കായി ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആശ്വാസം പദ്ധതി എന്നിവയും നടപ്പാക്കും.