ഇടുക്കി: ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം അടച്ചു. 141.95 അടി ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തമിഴ്‌നാട് തുറന്നത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ഇന്നലെ രാത്രി വീണ്ടും ഷട്ടറുകൾ തുറന്നത്.
തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ മുല്ലപ്പെരിയാറിലെ 4 ഷട്ടറുകൾ അടക്കുകയും ചെയ്‌തിരുന്നു. ഇതോടെ പുറത്തേക്ക് ഒഴുക്കിയിരുന്ന ജലത്തിന്റെ അളവ് 4,000 ഘനയടിയായി കുറഞ്ഞിരുന്നു.
ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്‌പിൽവേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും, തമിഴ്‌നാട് കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറക്കുകയും ചെയ്‌തു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Read also: സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ