‘എല്ലാ ഭീകരവാദികളും പഠിച്ചത് മദ്രസയില്‍’; വിവാദ പ്രസ്‌താവനയുമായി മന്ത്രി

By Staff Reporter, Malabar News
usha thakur image_malabar news
Usha Thakur
Ajwa Travels

ഭോപ്പാല്‍: എല്ലാ തീവ്രവാദികളും ഭീകരവാദികളും പഠിച്ചത് മദ്രസയിലെന്ന് മധ്യപ്രദേശ് മന്ത്രി. ഇന്‍ഡോറില്‍ നിന്നുള്ള ബി.ജെ.പിയുടെ എംഎല്‍എയും മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയുമായ ഉഷ താക്കൂര്‍ ആണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. എല്ലാ കുട്ടികള്‍ക്കും ഒരേ വിദ്യാഭ്യാസ രീതിയാണ് നല്‍കേണ്ടതെന്നും മതത്തെ അടിസ്‌ഥാനമാക്കിയുള്ള വിദ്യാഭ്യാസം തീവ്രവാദത്തെ വളര്‍ത്തി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു മന്ത്രിയുടെ വിമര്‍ശനം.

‘നോക്കൂ എല്ലാ തീവ്രവാദികളും ഭീകരവാദികളും പഠിച്ചത് മദ്രസയിലാണ്. ഭീകരവാദത്തിന്റെ ഫാക്റ്ററി ആയി മാറിയിരിക്കുകയാണ് ജമ്മു കശ്‌മീര്‍’ – ഉഷ താക്കൂര്‍ പറഞ്ഞു. കൂടാതെ ദേശീയതയുമായി കുട്ടികളെ ബന്ധിപ്പിക്കാന്‍ മദ്രസകള്‍ക്ക് കഴിയില്ലെന്നും ഈ സ്‌ഥാപനങ്ങളെ സമൂഹത്തിന്റെ കൂട്ടായ പുരോഗതിക്കായി മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണമെന്നും ഉഷ താക്കൂര്‍ ആവശ്യപ്പെട്ടു.

നേരത്തെ ഗര്‍ബ പരിപാടികളില്‍ മുസ്‌ലിം യുവാക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഉഷ താക്കൂര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്രസകളും സംസ്‌കൃതശാലകളും അടച്ചുപൂട്ടാന്‍ അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പരാമര്‍ശം.

മദ്രസകള്‍ അടച്ചു പൂട്ടണമെന്നാണോ അതോ ഈ സ്‌ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കുകയാണോ വേണ്ടത് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഈ സംഘടനകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് താക്കൂര്‍ വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

സംസ്‌ഥാന സര്‍ക്കാര്‍ മദ്രസകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും അസം അത് വിജയകരമായി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. മതവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നതിന് അത്തരം സ്‌ഥാപനങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡ് ശക്തമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ ദേശീയതക്ക് തടസം നില്‍ക്കുന്നതെല്ലാം അടച്ചുപൂട്ടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് ബി.ജെ.പി ഇത്തരം വര്‍ഗീയ ഇടപെടലുകള്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ നരേന്ദ്ര സലുജ പറഞ്ഞു. കൂടാതെ മന്ത്രിയുടെ പ്രസ്‌താവനയില്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്‌തു.

Read Also: അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE