തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുമെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റുമെന്നും, മലബാർ മേഖലയിൽ 20 ശതമാനം സീറ്റുകൾ കൂട്ടിയെന്നും അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്‌ചയിൽ ആറ് ദിവസം ക്ളാസുകൾ നടത്താനാണ് ആലോചിക്കുന്നത്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെന്ന കണക്കിൽ, ക്‌ളാസുകളെ രണ്ടാക്കി തിരിച്ച് ഉച്ചവരെയായിരിക്കും ക്‌ളാസുകൾ ഉണ്ടാകുക. കൂടാതെ ഉച്ചഭക്ഷണം അടക്കം സ്‌കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കുകയും ചെയ്യും.
സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോർട് തയ്യാറാക്കാൻ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നൽകിയിട്ടുണ്ട്. കൂടാതെ അധ്യാപക സംഘടനകൾ, രാഷ്‌ട്രീയ പാർട്ടികൾ എന്നിവയുമായും യോഗം ചേരും.
Read also: കമലയുമായി മോദിയുടെ കൂടിക്കാഴ്‌ച; ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്ക് ചർച്ചയായി