ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8 പേജുള്ള കത്താണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്ക് അയച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ സഹായിക്കുന്നതിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്‌ജിമാരെ സ്വാധീനിക്കുന്നുവെന്ന് റെഡ്‌ഡി ആരോപണത്തില്‍ പറയുന്നു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും കത്തില്‍ പറയുന്നുണ്ട്. രമണക്കതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജഗന്‍ മോഹന്‍ റെഡ്‌ഡി കത്തയച്ചിരിക്കുന്നത്.
അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവേണ്ട ജഡ്‌ജിയാണ് എന്‍.വി. രമണ.
Read also: പഞ്ചായത്ത് യോഗത്തിൽ വിവേചനം; പ്രസിഡണ്ടിനെ തറയിൽ ഇരുത്തിയ സംഭവത്തിൽ സെക്രട്ടറി അറസ്‌റ്റിൽ