ന്യൂയോര്‍ക്: പെഗാസസ് ചാര സോഫ്റ്റ്‌വെര്‍ നിർമിച്ച കമ്പനി എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി അമേരിക്ക. മാദ്ധ്യമ പ്രവര്‍ത്തകരുടെയും ആക്‌ടിവിസ്‌റ്റുകളുടെയും ഉൾപ്പടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്‌തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് സംബന്ധിച്ച പ്രസ്‌താവന യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സാണ് പുറത്തുവിട്ടത്.
അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ നയത്തിനും എതിരായി പ്രവര്‍ത്തിച്ച നാല് കമ്പനികളെ പുതുതായി പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അതിലൊന്നാണ് എന്‍എസ്ഒയെന്നും പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണെന്നും ഇത് പിന്‍വലിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുമെന്നും ആയിരുന്നു എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രതികരണം.
എന്നാൽ ശക്‌തമായ സന്ദേശം നല്‍കുന്ന ശരിയായ തീരുമാനമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നത്. മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് അതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ഇനിയും എന്‍എസ്ഒ ഗ്രൂപ്പിനെ അനുവദിക്കില്ല എന്ന ശക്‌തമായ സന്ദേശമാണ് അമേരിക്കയുടെ തീരുമാനമെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷനല്‍ ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡാന ഇന്‍ഗിള്‍ടണ്‍ പ്രതികരിച്ചു.
Read also: പ്രധാനമന്ത്രി ഇന്ന് കേദാർനാഥിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും