ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക

By Staff Reporter, Malabar News
technology image_malabar news
Donald Trump
Ajwa Travels

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരിമ്പട്ടികയില്‍ പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ എസ്എംഐസിക്ക് അമേരിക്കന്‍ കമ്പനികള്‍ ലൈസന്‍സ് അനുവദിക്കുന്നതിനു മുന്‍പ് അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും.

സ്വന്തം നിലയില്‍ ചൈന ഉപകരണങ്ങള്‍ നിര്‍മിക്കാനും സോഫ്റ്റ് വെയര്‍ നിര്‍മിക്കാനും തുടങ്ങിയത് അമേരിക്കയെ ചൊടിപ്പിച്ചെന്ന് കരുതുന്നവര്‍ നിരവധിയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കീഴിലുള്ള കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചുകൊടുത്തു പേരെടുത്ത രാജ്യമായ ചൈന സ്വന്തം നിലയില്‍ ഉപകരണങ്ങളും സോഫ്റ്റ് വെയറുകളും നിര്‍മിക്കാന്‍ തുടങ്ങിയത് അമേരിക്കയെ ചൊടിപ്പിക്കുകയും അത് ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായി മാറുകയും ചെയ്തുവെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. ചൈനയിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ വാവെക്ക് ഇതിനോടകം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പഴയ പ്രതാപം നഷ്ടപ്പെട്ടു കഴിഞ്ഞു. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുക വഴി ചൈനയുടെ ചിറകുകള്‍ അരിയാനാണ് അമേരിക്കയുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE