ന്യൂഡെൽഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കേര്‍പ്പെടുത്തി ആന്ധ്ര സര്‍ക്കാര്‍. ആത്‍മഹത്യകള്‍ വര്‍ധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 132 വെബ്‌സൈറ്റുകളും ആപ്പുകളും വിലക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പേടിഎം ഫസ്‌റ്റ് ഗെയിം, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും വിലക്കുണ്ട്. ഇത് സംബന്ധിച്ച നിര്‍ദേശം മുഴുവന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കൈമാറി.
കൂടാതെ ആന്ധ്രാപ്രദേശ് ഗെയിമിംഗ് നിയമം 1974ന് ഭേദഗതി വരുത്തിയതായും ജഗന്‍ മോഹന്‍ പറഞ്ഞു. സെപ്‌റ്റംബർ 25ടെ ഇതിന്റെ വിജ്‌ഞാപനം പുറത്തു വരുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: 12 വയസിനു മുകളിലുള്ള കുട്ടികളിൽ വാക്‌സിൻ ഉടൻ പരീക്ഷിക്കും; ജോൺസൺ ആന്റ് ജോൺസൺ
132 വെബ്‌സൈറ്റുകളുടേയും ആപ്പുകളുടേയും പട്ടിക സംസ്‌ഥാനം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അതേസമയം ഡ്രീം11 ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ആത്‍മഹത്യകള്‍ കൂടുന്നതില്‍ ആശങ്ക വ്യക്‌തമാക്കി ഒക്‌ടോബർ 27ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് ജഗമോഹന്‍ കത്തയച്ചിരുന്നു.