ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ ഒരു കർഷകൻ കൂടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്‌പത് സ്വദേശിയായ ഗാലന്‍ സിങ് തോമര്‍ (70) ആണ് മരിച്ചത്. ഇതോടെ കർഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു.
നവംബര്‍ മുതല്‍ ഗാസിപുര്‍ അതിര്‍ത്തിയില്‍ ഗാലന്‍ സിങ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് ഗാലന്‍ സിങ് തോമര്‍ മരിച്ചത്. കൊടും തണുപ്പിനെ തുടർന്നാണ് മരണം. ഡെൽഹിയിൽ ശൈത്യം കടുത്തിരിക്കുകയാണ്. 1.1 ഡിഗ്രിയാണ് ഇന്ന് ഡെൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
അതേസമയം, കടുത്ത തണുപ്പും മറ്റ് പ്രയാസങ്ങളും സഹിച്ച് കർഷകർ സമരം തുടരുകയാണ്. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
ബദല്‍ നിര്‍ദ്ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളി.
നിയമം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച് സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തിലും നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സമവായം ഉണ്ടായില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി 4ന് നടക്കും.
Also Read: ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ സ്‌ഥലം മാറ്റി