തൊടുപുഴ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മൂന്നാറിലെ കുണ്ടള എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെ വീണ്ടും ഉരുൾപൊട്ടി. രണ്ടുവീടുകൾ മണ്ണിനടിയിലായി. എസ്‌റ്റേറ്റിലെ എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലത്തെ ഉരുൾപൊട്ടലിൽ രണ്ട് കടകളും ഒരു ക്ഷേത്രവും പ്രദേശത്തെ വലിയ വാട്ടർ ടാങ്കും ഒലിച്ചുപോയിരുന്നു.
ഇതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന പത്ത് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകളിൽ കൂടി അധികജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഷട്ടറുകൾ 0.50 മീറ്റർ വീതം അധികം ഉയർത്തി ആകെ 2754 ക്യുമെക്‌സ് ജലം പുറത്തുവിടുമെന്നാണ് അറിയിപ്പ്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!