ന്യൂഡെൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥകൾക്കും സ്‌ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്‌ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ വിമർശിച്ചു.
അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്‌ഥർക്ക് സ്‌ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി.
അതേസമയം മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്‌ഥകൾ കോടതി റദ്ദാക്കി. മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്‌ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നുവെന്ന് ഉദ്യോഗസ്‌ഥകൾ കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. തുടർന്നാണ് മെഡിക്കൽ യോഗ്യത ഉൾപ്പടെയുള്ള കരസേനയുടെ വ്യവസ്‌ഥകൾ റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ഭക്ഷ്യക്കിറ്റും, പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി; മുഖ്യമന്ത്രി