അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനമായി- റിപ്പോർട് നാളെ കൈമാറും

ഹൈക്കോടതി നിർദ്ദേശപ്രകാരം സ്‌ഥലങ്ങൾ വിദഗ്‌ധ സമിതിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്ന നടപടി ഉണ്ടായേക്കും.

By Trainee Reporter, Malabar News
mission-arikomban
Rep. Image
Ajwa Travels

തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തുന്ന അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. എങ്ങോട്ട് മാറ്റണമെന്ന സ്‌ഥലത്തെ സംബന്ധിച്ച് വിശദമായ റിപ്പോർട് നാളെ സർക്കാരിന് കൈമാറും.

ഹൈക്കോടതി നിർദ്ദേശപ്രകാരം സ്‌ഥലങ്ങൾ വിദഗ്‌ധ സമിതിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പുതിയ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ പിടിച്ചുമാറ്റുന്ന നടപടി ഉണ്ടായേക്കും. അതേസമയം, ഹൈക്കോടതി കേസ് പരിഗണിച്ചതിന് ശേഷം നടപടികളിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടും സർക്കാരിനുണ്ട്.

അരിക്കൊമ്പൻ വിഷയം കോടതിയിൽ എത്തിയതിനാലാണ് പരിഹരിക്കാൻ താമസം എടുക്കുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വിദഗ്‌ധ സമിതിയിൽ സർക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. അരിക്കൊമ്പനെ ഏത് സ്‌ഥലത്തേക്ക്‌ മാറ്റാൻ പറ്റുമെന്ന കാര്യത്തിൽ മുദ്രവെച്ച കവറിൽ സ്‌ഥലത്തിന്റെ പേര് നിർദ്ദേശിക്കാനാണ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്‌ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ തീരുമാനിച്ച സ്‌ഥലം വിദഗ്‌ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാത്തുനിൽക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Most Read: പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE