എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നിഷേധിച്ച് കോടതി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ രണ്ടാം തവണയാണ് അർജുൻ സമർപ്പിച്ച ജാമ്യഹരജി കോടതി തള്ളുന്നത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി. കണ്ണൂർ കേന്ദ്രീകരിച്ച് അർജുന് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും, ജാമ്യം നൽകിയാൽ ഇയാൾ കേസ് അട്ടിമറിക്കുമെന്നും കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങൾ വഴി നടന്ന സ്വർണക്കടത്തിൽ അർജുന് പങ്കുണ്ടെന്നും കസ്‌റ്റംസ് കോടതിയിൽ വ്യക്‌തമാക്കി.
കൂടാതെ കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തി അർജുൻ കള്ളക്കടത്ത് നടത്തിയെന്നും കസ്‌റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്.
Read also: കഞ്ചിക്കോട്ടെ കോവിഡ് സെന്ററിൽ നിന്ന് മലിനജലം ഒഴുകുന്നു; പരാതിയുമായി വ്യവസായികൾ