ശ്രീനഗർ: പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്‌പുര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. ശ്രീനഗറിൽ പോലീസ് ബസിന് നേരെ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ രണ്ട് ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു.
#Encounter has started at Usgam Pathri, Rajpura area of #Pulwama. Police and security forces are on the job. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) December 14, 2021
ആക്രമണം ആസൂത്രിതം ആയിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്‌തമാക്കി. ജയ്ഷെ മുഹമ്മദിന്റെ കീഴിലുള്ള കശ്‌മീര്‍ ടൈഗേഴ്‌സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മു കശ്‌മീര്‍ പോലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം ശ്രീനഗറിൽ പോലീസ് ബസിന് നേരെ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.
പരിശീലനത്തിന് ശേഷം ബസിൽ മടങ്ങുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ബസിന് പുറത്തു നിന്നുള്ള അപ്രതീക്ഷിത ആക്രമണം ആയിരുന്നതിനാൽ പെട്ടെന്ന് പ്രതിരോധിക്കാൻ പോലീസ് സംഘത്തിന് സാധിച്ചില്ല. പരിക്കേറ്റ 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
Read Also: ശബരിമല തീർഥാടനം; നെയ്യഭിഷേകത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയേക്കും