ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ആന്ധ്രാ-ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 10ആം തീയതിയോടെ ഒഡീഷ തീരം തൊടുമെന്നാണ് റിപ്പോർട്.
ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. കൂടാതെ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടിയോട് കൂടിയ ശക്‌തമായ മഴക്കാണ് സാധ്യതയുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: ‘കാര്യണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം