ന്യൂഡെൽഹി: ലഖിംപുർ ഖേരി സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറ്റി കൊല നടത്തിയ സംഭവത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഒക്‌ടോബർ 9ആം തീയതിയാണ് സംഭവം നടന്നത്. അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടയിലേക്കാണ് കാറുകൾ ഇടിച്ചുകയറി കൊലപാതകം നടത്തിയത്.
കാർഷിക നിയമങ്ങൾക്കെതിരായ സമരം ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാത്ത സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധം നടത്തിയത്. അതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാറുകൾ കയറ്റി കൊലപാതകം നടത്തിയത്.
Read also: വിയ്യൂർ ജയിലിൽ നിന്ന് ചികിൽസക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു