ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ മുറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എഎസ്ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്‌മഹലിന്റെ ചരിത്രം പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് അഭിഭാഷകനായ രുദ്ര വിക്രം സിംഗ് നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
അടച്ചിട്ട മുറികളില്‍ രഹസ്യമൊന്നുമില്ലെന്നും അവ നിര്‍മിതിയുടെ ഒരു ഭാഗം മാത്രമാണെന്നും മുഗള്‍ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങള്‍ അക്കാലത്ത് ഇത്തരത്തില്‍ നിർമിച്ചിട്ടുണ്ട് എന്നും എഎസ്ഐ ഉദ്യോഗസ്‌ഥര്‍ പറഞ്ഞിരുന്നു. മുറികളുടെ നാല് ഫോട്ടോഗ്രാഫുകളാണ് ട്വീറ്റിൽ ഉൾപ്പെടുത്തിയത്.
Click on the link to download/view the January issue of @ASIGoI‘s Newsletter.https://t.co/tIJmE46UR4 pic.twitter.com/UKWsTA2nPZ
— Archaeological Survey of India (@ASIGoI) May 9, 2022
താജ്‌മഹലിന്റെ അടച്ചിട്ട മുറികളില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങളോ വിഗ്രഹങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ശരിയായ ചരിത്രം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി സമർപ്പിച്ചിരുന്നത്. താജ്മഹല്‍ സ്‌ഥിതിചെയ്യുന്ന ഭൂമി ജയ്‌പൂര്‍ രാജ കുടുംബത്തിന്റെ സ്വന്തമാണെന്നും ഷാജഹാൻ തട്ടിയെടുത്തത് ആണെന്നും നേരത്തെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Read also: ഗ്യാൻവാപിയിൽ കണ്ടെത്തിയത് വാട്ടർ ഫൗണ്ടൻ; മസ്‌ജിദ് അധികൃതർ