നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ സംസ്‌ഥാന നേതാക്കളുടെ റാലികൾ അടക്കമുള്ളവയാണ് അവസാന പ്രചാരണ ദിവസം നടക്കുക.

27നാണ് ഇരു സംസ്‌ഥാനങ്ങളിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ഇവിടെ പൂർത്തിയായി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും ബംഗാളിൽ ഇന്നും പ്രചാരണങ്ങളുടെ ഭാഗമാകും. ഇന്ന് പ്രചാരണം അവസാനിക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ 27 സീറ്റുകളും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരത്തിലേറാൻ ബിജെപിക്കും നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ അതിശക്‌തമായ പ്രചാരണമാണ് ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്നത്.

അസമിൽ ഇന്ന് പ്രചാരണം അവസാനിക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ശേഷിച്ച സീറ്റുകളിൽ കോൺഗ്രസ് 9ഉം അസാംഗണ പരിഷത് 8ഉം എഐയുഡിഎഫ് 2ഉം സ്വതന്ത്രൻ ഒരു സീറ്റിലുമാണുള്ളത്. തുടർഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കാൻ ഇറങ്ങുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് അസമിലെ മികച്ച പ്രകടനം.

Read also: കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE