തിരുവനന്തപുരം: 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വാഗതം ചെയ്‌തു. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങിയ സഭാ സമ്മേളനത്തിൽ പ്രതിപക്ഷം തുടക്കം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ളക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാനറും പ്ളക്കാഡുമായി പ്രതിപക്ഷം സഭക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭയുടെ പരിശുദ്ധി സ്‌പീക്കർ കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുകയാണ്.
Also Read: രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍