മണാലി: ഉൽഘാടനംകഴിഞ്ഞ് 72 മണിക്കൂറില്‍ അടല്‍ തുരങ്ക പാതയില്‍ സംഭവിച്ചത് മൂന്ന് അപകടങ്ങള്‍. തുരങ്ക പാതക്കുള്ളില്‍ വെച്ച് വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതും അശ്രദ്ധമായ പെരുമാറ്റങ്ങളും ഇതിനകം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.
ഒക്‌ടോബർ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അടല്‍ തുരങ്ക പാത ഉൽഘാടനം ചെയ്‌തത്. മണാലിക്കും ലേക്കും ഇടയിലെ ദൂരം 46 കിലോ മീറ്റര്‍ ചുരുക്കുന്നതാണ് തുരങ്കപാത. നാല് മുതല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിയും. തുരങ്കപാതയില്‍ ഉണ്ടായ മൂന്ന് അപകടങ്ങളും ഒരേ ദിവമാണ് സംഭവിച്ചത്. സെല്‍ഫി എടുക്കുന്നതിന് പുറമേ തുരങ്ക പാതയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും അധികാരികള്‍ക്കും ആശങ്കയുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘തുരങ്ക പാത ഉൽഘാടനം ചെയ്‌ത ശേഷം മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരും വാഹനം ഓടിക്കുന്നതും സെല്‍ഫി എടുക്കുന്നതും’. ബി.ആര്‍.ഒ ചീഫ് എഞ്ചിനീയര്‍ കെ.പി പുരുഷോത്തമന്‍ വ്യക്‌തമാക്കി. തുരങ്ക പാതക്കുള്ളില്‍ വാഹനം നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും