പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്‌ടപരിഹാരം നൽകുന്നത്.
ഇപ്രകാരം, 25 മാസത്തിനിടെ അട്ടപ്പാടിയിൽ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്‌ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് ജില്ലാ കളക്‌ടറും ഇതുസംബന്ധിച്ച റിപ്പോർട് നൽകിയിരുന്നു. അതേസമയം, വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Most Read: എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി