അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം

By Trainee Reporter, Malabar News
Kottathara Tribal Hospital,
Ajwa Travels

പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്‌ടപരിഹാരം നൽകുന്നത്.

ഇപ്രകാരം, 25 മാസത്തിനിടെ അട്ടപ്പാടിയിൽ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്‌ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് ജില്ലാ കളക്‌ടറും ഇതുസംബന്ധിച്ച റിപ്പോർട്  നൽകിയിരുന്നു. അതേസമയം, വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം  സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Most Read: എല്ലാ ജില്ലകളിലും കോവിഡ് കൺട്രോൾ റൂം ശക്‌തിപ്പെടുത്തി; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE