അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും

By Trainee Reporter, Malabar News
Attapadi Madhu murder case; C Rajendran Special Public Prosecutor
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത് നൽകിയത്. ഇതോടെ നാല് വർഷമായിട്ടും വിചാരണ ആരംഭിക്കാത്ത കേസ് വീണ്ടും അനിശ്‌ചിതത്വത്തിലായി.

കണ്ണിന് ശസ്‌ത്രക്രിയ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പബ്ളിക് പ്രോസിക്യൂട്ടർ വിടി രഘുനാഥ്‌ സ്‌ഥാനം ഒഴിയാൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം വായിക്കൽ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നാണ് കത്തിൽ പറയുന്നത്.

കൂടാതെ, ചുമതലകൾ നിർവഹിക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ സ്‌ഥാനത്ത്‌ നിന്ന് ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. മണ്ണാർക്കാട് പട്ടികജാതി-വർഗ സ്‌പെഷ്യൽ കോടതി പരിഗണിക്കുന്ന കേസിലെ 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.

Most Read: മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ടു; യുവതികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE