യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം

By News Bureau, Malabar News
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഹംഗറി വഴി നാട്ടിലെത്തിക്കാന്‍ നീക്കം. ഹംഗറി സര്‍ക്കാരുമായി ചേര്‍ന്നാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഹംഗറി-യുക്രൈന്‍ അതിര്‍ത്തിയായ സോഹന്യയിലേക്ക് എംബസി അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിലവിൽ 18,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ വ്യോമപാത അടച്ചതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും ഇതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ രക്ഷിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുമായി സംസാരിച്ചു. അവര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ മറ്റിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് അറിയാന്‍ കഴിഞ്ഞു’, കേന്ദ്രമന്ത്രി വ്യക്‌തമാക്കി.

അതേസമയം റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ടെലിഫോണിലാകും ഇരുവരും ചര്‍ച്ച നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ- ഉക്രൈന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാൽ ഇതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Most Read: ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE