കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതി പോലീസ് കസ്‌റ്റഡിയിൽ-കുറ്റം സമ്മതിച്ചു

By Trainee Reporter, Malabar News
pocso
Representational Image
Ajwa Travels

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്‌റ്റഡിയിൽ. വിദ്യാർഥിനിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി നൽകിയ സൂചനയുടെ അടിസ്‌ഥാനത്തിലാണ്‌ പതിനഞ്ചുകാരനെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിൽ എടുത്തത്. കൊണ്ടോട്ടി ഡിവൈഎസ്‌പി പികെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പ്രതിയെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വെളുത്ത് തടിച്ച്‌, താടിയും മീശയും ഇല്ലാത്ത യുവാവാണ് അക്രമം നടത്തിയതെന്നും ഇയാളെ പലപ്പോഴായി കണ്ടിട്ടുണ്ടെന്നുമാണ് വിദ്യാര്‍ഥിനി മൊഴി നല്‍കിയത്.  കുറ്റകൃത്യത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ആശുപത്രി വിട്ടു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയിൽ യുവതിയെ റോഡിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്.

കോട്ടുക്കരയിലെ വഴിയില്‍ വെച്ച് പിറകിലൂടെ വന്ന പ്രതി പിടിച്ചു വലിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോട്ടത്തിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെൺകുട്ടി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്‍ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമായിരുന്നു വിദ്യാര്‍ഥിനി. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച്‌ പരുക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Most Read: മയക്കുമരുന്ന് കേസിലെ കോഴ വിവാദം; സമീർ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE