പത്തനംതിട്ട: വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ടി മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്‌തു. വനം വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ഗെവി സ്‌റ്റെഷന്‍ ഓഫിസിൽ ബുധനാഴ്‌ചയാണ് സംഭവം നടന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ മനോജ് താൽക്കാലിക വാച്ചറായ യുവതിയെ സ്‌റ്റോർ റൂമിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അടുക്കളയിൽ പാചകം ചെയ്‌ത് കൊണ്ടിരുന്ന യുവതിയെ സാധനങ്ങൾ എടുത്തുതരാമെന്ന വ്യാജേനയാണ് മനോജ് വിളിച്ചുവരുത്തിയത്.
സ്‌റ്റോർ റൂമിൽ വെച്ച് യുവതിയെ കടന്നുപിടിക്കുകയും ഒച്ചവെച്ചപ്പോൾ ബലം പ്രയോഗിക്കുകയുമായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹ ജീവനക്കാര്‍ ബലമായി പിടിച്ചുമാറ്റുകായിരുന്നെന്നും പരാതിയിൽ പറയുന്നു.
ഗവി ഫോറസ്‌റ്റ് സ്‌റ്റേഷൻ വനത്തിനകത്താണ് സ്‌ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. അതേസമയം മൂഴിയാര്‍ പോലീസാണ് മനോജിനെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
Most Read: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്